The Malankara Sabha Tharaka is the monthly publication of the Malankara Mar Thoma Syrian Church. The publication is available in print and digital versions and is widely read by the subscribing members of the Mar Thoma Church from across the world. The magazine is subscription based and covers a wide range of relevant and contemporary themes, insightful theme-based studies, articles and news updates as well as Metropolitan's letter. Sabha Tharaka is a registered paper with the Registrar of Newspapers in India (RNI).
PRIVACY IN THE DIGITAL AGE
Let me begin by referring to a recent incident. The world witnessed actor Salim Kumar’s son, Chandhu, lose control and break down before the media while facing one of the most painful moments of his life. Online media, mainstream media, and videographers crowded around to capture the family’s funeral rituals.
CHURCH AND POLITICAL THEOLOGY: CONTEMPORARY RELEVANCE AND CHALLENGES
Jesus said to his disciples, “You are the light of the world; a city set on a hill cannot be hidden. No one lights a lamp and puts it under a bowl; instead, they place it on its stand, and it gives light to everyone in the house.” (Matthew 5:14).
THE CONTEMPORARY RELEVANCE OF THE SABBATH
In the fast paced rhythm of the modern world, a pressing question often emerges:Is the fourth commandment, the observance of the Sabbath, still relevant today? In an age
shaped by rapid technological advancement and relentless competition, people are compelled to work without pause.
The Malankara Sabha Tharaka is the monthly publication of the Malankara For just INRs 200, get one year of the magazine, 12 editions delivered straight to your doorstep (for Malayalam edition) or read from your favourite device (for English & Malayalam editions). No matter where you are, whether at home or on the go with your selected device, read relevant theme-based articles and get the latest updates and news. There is something for every age group.
Subscribe And Enjoy Online Unlimited Access
ജലാശയങ്ങളിലെ ആഴംകൂട്ടൽ പ്രളയത്തിന് ശാശ്വത പരിഹാരമോ?
ബിജു ഏബ്രഹാം
പ്രളയമെന്ന മഹാവിപത്തിനെ നേരിടാൻ ശാസ്ത്രീയവും പ്രകൃതിദത്തവുമായ വഴികൾ ആലോചിക്കുമ്പോൾ തന്നെ, അതിൻ്റെ മറവിൽ സ്വന്തം സാമ്പത്തിക നേട്ടം കൊയ്യാൻ കാത്തിരിക്കുന്ന കള്ളനാണയങ്ങളെ നാം തിരിച്ചറിയേണ്ടതുണ്ട്. പ്രളയഭീതി പരത്തി നദികളിലെയും മറ്റ് ജലസംഭരണികളിലെയും മണ്ണും മണലും പൂർണ്ണമായി കോരിയെടുക്കണമെന്ന് വാദിക്കുന്ന പലരുടെയും ഉള്ളിലിരുപ്പ് പ്രകൃതിയോടുള്ള സ്നേഹമല്ല. മറിച്ച് മണൽഖനനത്തിലൂടെയും കച്ചവടത്തിലൂടെയും വൻ സാമ്പത്തിക ലാഭം കൊയ്യുക എന്നതുമാത്രമാണ്. യഥാർത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ, നദികളിലെയും ജലസംഭരണിക ളിലെയും മണ്ണെടുപ്പ് ആവശ്യപ്പെടുന്നവർക്കിടയിലെ ഇത്തരം കച്ചവടക്കണ്ണുള്ള സ്വാർത്ഥമതികളെയും അവരുടെ വ്യാജ പ്രകൃതി സ്നേഹത്തെയും നാം കൃത്യമായി തിരിച്ചറിയുകയും തുറന്നുകാട്ടുകയും ചെയ്യേണ്ടതുണ്ട്.
പഠനം എന്ന ആരാധനഃ വിദ്യാഭ്യാസത്തിന്റെ കൗദാശിക തലങ്ങൾ
ആൽവിൻ അലക്സാണ്ടർ
പഠനത്തിന്റെ ഉദ്ദേശ്യം കേവലം തൊഴിൽ സമ്പാദനമോ ബൗദ്ധിക ശ്രേഷ്ഠതയോ അല്ല, മറിച്ച് വിദ്യാർത്ഥിയുടെ കൗദാശിക രൂപാന്തരീകരണമാണ് (sacramental transformation). ദൈവത്തെ സ്നേഹിക്കുന്ന ഹൃദയങ്ങളും, സകല സൃഷ്ടിയിലും അവൻ്റെ സാന്നിധ്യം തിരിച്ചറിയുന്ന മനസ്സുകളും, സകല അറിവും നിരന്തരമായ കൃതജ്ഞതയോടെ അവനിലേക്ക് തിരികെ അർപ്പിക്കുന്ന ജീവിതങ്ങളും രൂപപ്പെടുത്തുക എന്നതാവണം നമ്മുടെ വിദ്യാഭ്യാസത്തിന്റെയും പഠനത്തിന്റെയും ആത്യന്തിക ലക്ഷ്യം.
യുസ്തൊസ്: തിരഞ്ഞെടുക്കപ്പെടാത്തവന്റെ വിളി
റവ. ബിൻസു ഫിലിപ്പ്
ദൈവത്തിന്റെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് നാം സംസാരിക്കുമ്പോൾ, തിരഞ്ഞെടുക്കപ്പെടാതെ പോയവരെക്കുറിച്ചുള്ള അന്വേഷണവും സഭയ്ക്ക് അനിവാര്യമാണ്. വിവിധ ഗവണ്മെൻ്റ് സ്ഥാപനങ്ങളിലേക്കും സ്കൂളുകളിലേക്കും ഉത്തരവാദിത്വങ്ങളിലേക്കുള്ള നിയമനങ്ങളിലും ശുശ്രൂഷകളിലേക്കുള്ള തിരഞ്ഞടുപ്പുകളിലും സെമിനാരി പ്രവേശനങ്ങളിലും വിവിധ മത്സരപരീക്ഷകളിലും പങ്കെടുത്തിട്ടും തിരഞ്ഞെടുക്കപ്പെടാതെ മടങ്ങിപ്പോകുന്നവർ ഇന്ന് എവിടെയാണ്? അവരുടെ ഹൃദയങ്ങളിൽ തകർന്നുവീണ സ്വപ്നങ്ങൾ ആരാണ് കേൾക്കുന്നത്? വിജയിച്ചവരെ ആദരിക്കാൻ നമുക്ക് അറിയാം; എന്നാൽ വിജയിക്കാതെ പോയവരുടെ കണ്ണീരിനെ തിരിച്ചറിയുവാനും അവരുടെ കൈകളെ വീണ്ടും ചേർത്തുപിടിക്കുവാനും നമുക്കാവണം.
ഫലപ്രദമായ ക്രിസ്തീയ ജീവിതത്തിലൂടെ സാധ്യമാകുന്ന ദൗത്യനിർവ്വഹണം
റവ. നിഷാദ് ഐസക് ചാണ്ടി
ഇന്ന് പലപ്പോഴും നമ്മുടെ നിലപാടുകൾ സ്വാർത്ഥ തയുടെയും നിഷ്ക്രിയത്വത്തിൻ്റെയും തലങ്ങളിലേക്ക് നമ്മെ തള്ളിവിടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയതായിട്ടുണ്ട്. ഉപഭോക്തൃസംസ്കാരം നമ്മെ നല്കുന്നതിൽ നിന്ന് കൈവശം വയ്ക്കുവാൻ പ്രേരിപ്പിക്കുന്നു. ജാതി, വർഗ്ഗം, ലിംഗം, സാമൂഹിക സ്ഥാനമെന്നിങ്ങനെയുള്ള മുൻവിധികൾ ഒഴിവാക്കലിനും വിവേചനത്തിനും പലപ്പോഴും മുഖാന്തരങ്ങളായിമാറുന്നു. വ്യക്തിവാദങ്ങൾ മറ്റൊരാളുടെ വേദനയെ നമ്മോട് ബന്ധമില്ലാത്തതാക്കി തോന്നിപ്പിച്ചേക്കാം. ദൈവജനം ഇത്തരം അനുഭവങ്ങളെ ദൈവ ത്താൽ രൂപാന്തരപ്പെടുത്താൻ അനുവദിക്കുമ്പോഴാണ് ഫലവത്തായ ദൗത്യം ആരംഭിക്കുന്നത്.
ഫലദായകമായ ക്രിസ്തീയ ജീവിതം
റവ. ബിനു തോമസ്
യേശുവിന്റെ സമൂഹം സൃഷ്ടിക്കുന്ന ബന്ധം അതിനോട് വ്യത്യസ്തമാണ്. റോമൻ സാമ്രാജ്യത്തിന്റെ അടിസ്ഥാന തത്വം: അധികാരം → നിയന്ത്രണം→ അനുസരണം എന്നതാണെങ്കിൽ, യേശുവിന്റെ സമൂഹത്തിന്റെ അടിസ്ഥാന തത്വം: സ്നേഹം → പരസ്പര ബന്ധം → പങ്കാളിത്തം → ജീവൻ എന്നതാണ്. നിലവിലുള്ള അനീതിയോട് പൊരുത്തപ്പെടാതെ ഒരു ബദൽ ജീവിതക്രമം സൃഷ്ടിക്കുന്ന സമൂഹം എതിർപ്പിനെ നേരിടും എന്ന യാഥാർത്ഥ്യത്തെ സൂചിപ്പിക്കുന്നു.