The Malankara Sabha Tharaka is the monthly publication of the Malankara Mar Thoma Syrian Church. The publication is available in print and digital versions and is widely read by the subscribing members of the Mar Thoma Church from across the world. The magazine is subscription based and covers a wide range of relevant and contemporary themes, insightful theme-based studies, articles and news updates as well as Metropolitan's letter. Sabha Tharaka is a registered paper with the Registrar of Newspapers in India (RNI).
The Malayali Diaspora Across Generations
The very word diaspora carries a certain sense of negativity the moment one hears it. Linguistically, its tone and depth often evoke a feeling of displacement or refugeehood. Just as one instinctively cries out on seeing a snake ahead, certain words trigger an automatic reflex in the human mind.
A City, a Fish, and a Turning
The Mar Thoma Church, guided by the Constitution and living traditions, recognises five lents as integral to liturgical and spiritual life. Among these, the Moonu Nombu, the Fast of Nineveh (Boʿutho d-Ninwāyē; the Petition of the Ninevites), occupies a unique and uncompromising place.
A New Year, A New Vision
Another year has gone down in history. A year filled with days that were marked by anxieties and uncertainties. The cruelty and brutality that were experienced by many communities in the past year undermined the very foundations of world peace and harmonious coexistence.
Laodicean Apoliticism: Historical Inquiry and Contemporary Critique
“Apoliticism” – for a long time now – has become a word that is being extensively examined in theoretical inquiries, research curricula, artistic - literary treatments, political narratives, theological descriptions, and even in TV channel debates and Instagram reels.
The Malankara Sabha Tharaka is the monthly publication of the Malankara For just INRs 200, get one year of the magazine, 12 editions delivered straight to your doorstep (for Malayalam edition) or read from your favourite device (for English & Malayalam editions). No matter where you are, whether at home or on the go with your selected device, read relevant theme-based articles and get the latest updates and news. There is something for every age group.
Subscribe And Enjoy Online Unlimited Access
റവ. ഡോ. സി. ഇ. ഏബ്രഹാം മാർത്തോമ്മാ സഭയുടെ അംബാസിഡർ
വിജോയ് മാത്യു അലക്സാണ്ടർ
യേശുക്രിസ്തുവിനെ അറിയാത്ത ഗ്രാമീണ രുടെ ഇടയിൽ സുവിശേഷീകരണം എന്നത് സി.ഇ. ഏബ്രഹാം അച്ചൻ്റെ ഒരു സ്വപ്പ്നമായിരുന്നു. അന്നു സെറാമ്പൂറിൽ അഭ്യസനം നടത്തിക്കൊണ്ടിരുന്ന മാർത്തോമ്മാ വിദ്യാർ ത്ഥികളുടെ ഒരു കൂട്ടായ്മ അച്ചൻ്റെ വസതിയിൽ കൂടുക പതിവായിരുന്നു. നമ്മുടെ സഭാ വിശ്വാസത്തിൽ നിന്നുകൊണ്ട് ഭാരത ത്തിന്റെ മധ്യഭാഗത്ത് പ്രതിഫലം കൂടാതെ എവിടെയെങ്കിലും മിഷൻ പ്രവർത്തനം നടത്തുന്നതിനു സന്നദ്ധത ഉള്ളവരെ ലഭിക്കുന്നതിന് ആ കൂട്ടായ്മയിൽ അച്ചൻ പ്രബോധിപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി ഒരു വർഷത്തിനു ശേഷം മൂന്നു പേർ സ്വയം സമർപ്പിക്കുകയും ദൈവവിളി ഏറ്റെടുക്കുകയും ചെയ്തു. ആ കൂട്ടായ്മക്ക് ക്രിസ്ത പന്ഥി സഘം (Society of the followers in the way of Christ) നാമകരണം ചെയ്യുകയും ചെയ്തു. ആ മൂന്നു പേർ റവ. കെ.റ്റി. തോമസ്സ്, ശ്രീ. ജോൺ വർഗീസ്, പി.ജെ. തോമസ് എന്നിവരായിരുന്നു
മതേതരാനന്തര കാലത്തെ മതം:ചില ആമുഖ ചിന്തകൾ
റവ. ഡോ. വൈ.റ്റി. വിനയരാജ്
സമകാലിക നവ മൂലധനാധിഷ്ഠിത സാമ്പത്തിക ക്രമം ഭൂമിയുടെയും ഭൂവിഭവങ്ങളെ ആശ്രയിച്ചു കഴിയുന്ന സമൂഹങ്ങളുടെയും അവകാശങ്ങളും കർതൃത്വങ്ങളും നിരാകരിക്കുമ്പോൾ ഈ റാഡിക്കൽ മതേതരത്വം അഥവാ മതേതരാനന്തരത ഭൂമിയുടെയും ഭൂമി സമൂഹങ്ങളുടെയും മൂർത്തീ ഭാവമുള്ള ചരിത്ര ഇടപെടലുകളുടെ സാധ്യതകളിൽ വിശ്വസിക്കുന്നു. ഈ മതേതരാനന്തരത, രാഷ്ട്രീയ ക്രമത്തി ന്റെയും സമ്പദ് വ്യവസ്ഥയുടെയും മാത്രമല്ല, ദൈവം, ദൈവശാസ്ത്രം, ദേവാലയം ആത്മീയത, ആരാധന, നൈതികത തുടങ്ങിയ സങ്കല്പങ്ങ ളെയും പുനർവിഭാവന ചെയ്യുന്നു. ആത്യന്തികമായി, ഇത് മതത്തെ/വിശ്വാസത്തെ/ ദൈവശാസ്ത്രത്തെ ഇന്നത്തെ ലോകത്തെ പുനർനിർമ്മിക്കുന്ന ഒരു രാഷ്ട്രീയ പ്രക്രിയയായി പുനർവ്യാഖ്യാനം ചെയ്യുന്നു.
പശ്ചിമഘട്ടവും മാധവ് ഗാഡ്ഗിലെന്ന 'പച്ച'മനുഷ്യനും
റോബിൻ ഏബ്രഹാം ജോസഫ്
സാധാരണ മനുഷ്യരാണ് ഗാഡ്ഗിലിന്റെ പാഠപുസ്തകം. കർഷകരും ആട്ടിടയരും പകർന്നുനൽകിയ
ഊർജവും കരുത്തും ജീവിതത്തിന് പുതിയ മാനം നൽകി. ഗുജറാത്ത് മുതൽ തമിഴ്നാട് വരെ നീണ്ടു കിടക്കുന്ന പശ്ചിമഘട്ടത്തിനു വേണ്ടി വാദിച്ച ഗാഡ്ഗിൽ തന്റെ വാദത്തെ സാധൂകരിക്കാനാവശ്യമായ അറിവനുഭവങ്ങൾ കൈവശപ്പെടുത്തിയതും ഈ മനുഷ്യരിൽ നിന്നായിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ട്
പുറത്തുവന്നതിനു പിന്നാലെ പ്രധാനമായും അദ്ദേഹത്തിന് വിമർശകർ ചാർത്തികൊടുത്ത പേര് മനുഷ്യ വിരോധി എന്നുള്ളതായിരുന്നു. മലയോര മേഖലകളിലെ കുടിയേറ്റ ജനതയും കർഷകരും ക്രിസ്ത്യൻ സഭകളും രാഷ്ട്രീയ പാർട്ടികളും ഇതിനു മുൻപിലായി അണിനിരന്നു. പലയിടത്തും ഗാഡ്ഗിലിനെ പ്രതീകാത്മകമായി വിചാരണ ചെയ്തു. മണ്ണിൽ പണിയെടുക്കുന്ന മനുഷ്യനെ ആക്രമിക്കാനായി കാടിറങ്ങുന്ന മൃഗങ്ങളെ തുരത്താൻ കർഷകർക്ക് അവകാശമുണ്ടെന്ന് വാദിച്ച ഗാഡ്ഗിൽ മൃഗങ്ങളല്ല മനുഷ്യനാണ് പ്രധാനമെന്നും വ്യക്തമാക്കി.
ദൈവവചനം: രൂപാന്തരത്തിൻ്റെ ചാലകശക്തി
റവ. ഡാനിയേൽ വർഗീസ്
സഭയുടെ ആത്മീയത അളക്കപ്പെടേണ്ടത് പരിപാടികളുടെ എണ്ണത്തിലല്ല, വചനത്തിൻ്റെ ആഴത്തിലാണ്. സഭയെ വചനത്തിലേക്ക് തിരിച്ചുവിളിക്കുന്ന ആത്മീയ ഇടപെടലാണ് കൺവെൻഷൻ യോഗങ്ങൾ. വചന കൺവെൻഷനുകൾ വെറും വാർഷിക പരിപാടികളല്ല. അവ ദൈവവചനത്തിന്റെ സ്വാധീനത്തിലേക്ക് സഭയെ വീണ്ടും ചേർത്ത് നിർത്തുന്ന ആത്മീയ മുഹൂർത്തങ്ങളാണ്. തിരക്കേറിയ ജീവിതത്തിൽ നിന്ന് വിശ്വാസികളെ വചനകേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നു. വ്യക്തികളുടെ ജീവിതത്തോടൊപ്പം സഭയുടെ ആത്മീയ ദിശയും പുനഃക്രമീകരിക്കുന്നു. തലമുറകളെ ദൈവത്തോടും ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയോടും ബന്ധിപ്പിക്കുന്ന വിശ്വാസവേദിയായി കൺവെൻഷനുകൾ മാറണം. സഭയുടെ ചരിത്രം സാക്ഷ്യപ്പെടുത്തുന്ന ഇടമാകണം.
സാമൂഹിക ഇടങ്ങളെയും സ്വത്വങ്ങളെയും രൂപാന്തരപ്പെടുത്തുന്ന ദൈവവചനം
റവ. ഡോ. ഷിബു കുര്യൻ
ദൈവവചനം കേവലം അക്ഷരങ്ങളല്ല, മറിച്ച് മനുഷ്യൻ നിർമ്മിച്ചെടുത്ത സാമൂഹിക വേർതിരിവുകളെയും ഉച്ചനീചത്വങ്ങളെയും തകർത്തെറിയുന്ന രൂപാന്തരത്തിൻ്റെ ചാലകശക്തിയാണെന്ന് ഫിലേമൊനെഴുതിയ ലേഖനം നമ്മെ ബോധ്യപ്പെടുത്തുന്നു. സഭയെ ഉപദ്രവിച്ചിരുന്ന വിശുദ്ധ പൗലൊസിനെ അപ്പോസ്തോലനാക്കി മാറ്റിയതും, ഓടിപ്പോയ അടിമയായ ഒനേസിമൊസിനെ ക്രിസ്തുവിൽ ഒരു 'പുതിയ സൃഷ്ടി'യാക്കി മാറ്റിയതും ദൈവവചനത്തിന്റെ ശക്തിയാണ്. അപമാനത്തിൻ്റെ ഇടമായ കാരാഗൃഹത്തെ സ്നേഹത്തിന്റെ ദേവാലയമാക്കി മാറ്റുന്ന വചനം, 'യജമാനൻ' എന്ന സ്വത്വം വെടിഞ്ഞ് തന്റെ ദാസനെ പ്രിയ സഹോദരനായി സ്വീകരിക്കാൻ ഫിലേമൊനെ വെല്ലുവിളിക്കുന്നു.