The Malankara Sabha Tharaka is the monthly publication of the Malankara Mar Thoma Syrian Church. The publication is available in print and digital versions and is widely read by the subscribing members of the Mar Thoma Church from across the world. The magazine is subscription based and covers a wide range of relevant and contemporary themes, insightful theme-based studies, articles and news updates as well as Metropolitan's letter. Sabha Tharaka is a registered paper with the Registrar of Newspapers in India (RNI).
The Malankara Sabha Tharaka is the monthly publication of the Malankara For just INRs 200, get one year of the magazine, 12 editions delivered straight to your doorstep (for Malayalam edition) or read from your favourite device (for English & Malayalam editions). No matter where you are, whether at home or on the go with your selected device, read relevant theme-based articles and get the latest updates and news. There is something for every age group.
Subscribe And Enjoy Online Unlimited Access
വൈദികർ: ക്രിസ്തുവിൽ സഹയാത്രികർ
റവ. ഡോ. ഡാനിയേൽ മാമ്മൻ
ഇന്നത്തെ ലോകം കൂടുതൽ കാര്യക്ഷമരായ നേതാക്കളെ അന്വേഷിക്കുന്നില്ല; കൂടുതൽ മാനുഷികരായ സഹയാത്രികരെയാണ് അന്വേഷിക്കുന്നത്. അതുകൊണ്ട് വൈദികൻ്റെ വിളി അധികാരത്തിന്റെ സിംഹാസനത്തിൽ ഇരിക്കലല്ല; ക്രിസ്തുവിനെപ്പോലെ വഴിയരികിലൂടെ നടക്കലാണ്. The Priest is not merely one who leads people to Christ; he is one who walks with people until they discover Christ. ക്രിസ്തുവിൽ സഹയാത്രികരാകുന്ന വൈദികർ സഭയെ സ്ഥാപനത്തിൽ നിന്ന് സമൂഹമാക്കുകയും സമൂഹത്തെ കൂട്ടായ്മയാക്കുകയും കൂട്ടായ്മയെ ദൈവരാജ്യത്തിന്റെ അടയാളമാക്കുകയും ചെയ്യുന്നു.
ദൈവശാസ്ത്ര അഭ്യസനത്തിന്റെ ആനുകാലിക പ്രസക്തി
റവ. ഡോ. കെ. എ. എബ്രഹാം
മാർത്തോമ്മാ സഭ ഇന്നൊരു ആഗോള സഭയാണ് എന്ന തിരിച്ചറിവ് നമുക്ക് അനിവാര്യമാണ്. നമ്മുടെ സഭയുടെ സ്വത്വം തിരുവല്ല കേന്ദ്രീകരിച്ച, മലയാളം സംസാരിക്കുന്ന, സുറിയാനി പാരമ്പര്യമുള്ള, ആൺ കോയ്മയിൽ അധിഷ്ഠിതമായ ഒരു വരേണ്യ വർഗം എന്നതല്ലേ? മലയാളം സംസാരിക്കാത്ത, മറ്റുഭാഷ ക്കാരെ നാം എത്രത്തോളം ഉൾക്കൊള്ളും? നമ്മുടെ ആരാധനയും സഭാ ജീവിതവും എത്രമാത്രം ഈവിധ കാര്യങ്ങൾ പഠിക്കുന്നു, പ്രതികരിക്കുന്നു എന്നത് പ്രധാനമാണ്.
ജനാല തുറക്കാത്ത വീട് പുതുവീട്
റവ. ഡോ. മോത്തി വർക്കി
നാം ജനാലയ്ക്കു കുറുകെയല്ല, ഹൃദയത്തോടു ഹൃദയം ചേർത്തു വയ്ക്കാൻ പഠിക്കണം. അതിന് ചില്ല് ഉടയ്ക്കേണ്ടതുണ്ട്. അതിന് ധൈര്യം വേണം: ഘടനകളെ ചോദ്യം ചെയ്യാനുള്ള ധൈര്യം, നിയമങ്ങളെ ലംഘിക്കാനുള്ള ധൈര്യം, ഏകാന്തതയെ സ്നേഹമാക്കി മാറ്റാനുള്ള ധൈര്യം. ആ ധൈര്യമാണ് യഥാർത്ഥ ദൈവശാസ്ത്രം. അതാണ് യഥാർത്ഥ പൗരോഹിത്യം. അല്ലെങ്കിൽ, നമ്മുടെ പാലും പത്രവും വ്യർത്ഥം. ജനങ്ങൾ തിരിച്ചു നടക്കും, ഒരിക്കലും തിരിഞ്ഞു നോക്കാതെ.
ദൈവശാസ്ത്ര അഭ്യസനം: ചരിത്രം, ദർശനം
റവ. ഡോ. വി.എസ്. വറുഗീസ്
ദൈവശാസ്ത്ര അഭ്യസനം ലക്ഷ്യമിടുന്നത് സമ്പൂർണ്ണ വ്യക്തിത്വത്തിൻ്റെയും ദൗത്യത്തിന്റെയും രുപീകരണമാണ്. ഇത് രൂപീകരണത്തിൻ്റെയും പുനർ രൂപീകരണത്തിന്റെയും നവീകരണത്തിന്റെയും രൂപാന്തരപ്പെടുത്തലിന്റെയും അപനിർമ്മാണത്തിന്റെയും (Formative, Re-formative, Reformative, Transfor-mative and Deconstructive) ഭൂമിക നമുക്കു മുമ്പിൽ തുറന്നു തരുന്നു. ആദ്ധ്യാത്മികതയുടെ ആഴപ്പെടുത്തലും ധാർമ്മിക വിശുദ്ധിയെക്കുറിച്ചുള്ള നിഷ്ക്കർഷകളും ധൈഷണിക ഉൾക്കാഴ്ചകളുടെ രൂപീകരണവും സാംസ്ക്കാരിക ദാർശനിക സംഭാഷണങ്ങളും സംവാദങ്ങളും ഈ പ്രക്രിയയിൽ പ്രധാനമാണ്. അറിവുകളുടെയും ദൈവശാസ്ത്ര സമസ്യങ്ങളു ടെയും പങ്കുവെക്കലിനപ്പുറം ദൈവീക രക്ഷാപദ്ധതിയുടെ പ്രഘോഷകരും പ്രയോക്കാക്കളുമായി ദൈവജനത്തെ രൂപപ്പെടുത്തുന്നതാണ്. ഈ രൂപീകരണം ധ്യാനാത്മകവും പ്രായോഗികവുമാണ്; ബൗദ്ധികവും ആത്മീകവുമാണ്.
മാനവ സംസ്കൃതി നിഴലിക്കേണ്ട ദൗത്യ പാഠങ്ങൾ
റവ. ജോൺ ജി. വർഗീസ്
കാലികമായ ദൈവശാസ്ത്ര അഭ്യസനം രൂപപ്പെടുത്തേണ്ട ഇടങ്ങൾ ഏതാണെന്നു അന്വേഷിച്ചാൽ അത് യുദ്ധത്തിന്റെ, പലായനത്തിന്റെ, സാങ്കേതിക വിസ്ഫോടനത്തിൻ്റെ, നിർമ്മിത ബുദ്ധിയുടെ ഒക്കെ സാഹചര്യം നിലനിൽക്കുന്ന ഇടങ്ങളാണ്. അതിനോടൊപ്പം തന്നെ ഭരണകൂട ഭീകരത, മതത്തിന്റെ സാമൂഹ്യ അസ്ഥിത്വത്തിന്റെ ചോദ്യം ചെയ്യൽ, മത രാഷ്ട്ര നിർമ്മിതി ബോധം, ന്യൂനപക്ഷ വേട്ട, വംശീയത, തീവ്രദേശീയത, ജെൻ Z വിപ്ലവം എന്നിവയെയും ചേർത്ത് വായിക്കണം.